കോഴിക്കോട്: മംഗളൂരു – ഗോവ വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്ന കാര്യം ടൈംടേബിള്‍ കമ്മിറ്റിയുടെ പരിഗണനയിലാണെന്നാണു റെയില്‍വേ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനും ബിജെപി അഖിലേന്ത്യാ നിർവാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, എപ്പോള്‍ മുതല്‍ ഓടിത്തുടങ്ങുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. അതേസമയം, പുതിയ വന്ദേഭാരത് കേരളത്തിലേക്കെത്തുമ്ബോള്‍ തങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമോ എന്നതാണ് സ്ഥിരം ട്രെയിൻ യാത്രക്കാരുടെ ഭയം.
വന്ദേഭാരത് കോഴിക്കോട്ടേക്ക് ഓടിത്തുടങ്ങുമ്ബോള്‍ പതിവുയാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകള്‍ പിടിച്ചിടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
രാവിലെ മംഗളൂരുവിലേക്കുള്ള മാവേലി, അന്ത്യോദയ, കച്ചെഗുഡ-മംഗളൂരു, ചെറുവത്തൂർ-മംഗളൂരു, പുതുച്ചേരി – മംഗളൂരു, തിരുവനന്തപുരം – മംഗളൂരു ട്രെയിനുകളെ ബാധിക്കരുതെന്ന് ഇവർ ആവശ്യപ്പെടുന്നു.
രാവിലെ 7നു കാസർകോട്ടു നിന്നു പുറപ്പെടുന്ന വന്ദേഭാരത് ഓട്ടം തുടങ്ങിയതോടെ മംഗളൂരു-കോഴിക്കോട്, പരശുറാം എക്സ്പ്രസ് എന്നിവ പിടിച്ചിടുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സമയക്രമം നിശ്ചയിക്കുമ്ബോള്‍ മറ്റു ട്രെയിനുകളെ ബാധിക്കാതെ നോക്കണമെന്നു റെയില്‍വേ അധികൃതരോട് അഭ്യർഥിക്കുമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.