തണ്ണീർക്കൊമ്പൻ കാട്ടാന ചെരിഞ്ഞു

മാനന്തവാടി: തണ്ണീർക്കൊമ്പൻ ദൗത്യം വിജയമായതിന് പിന്നാലെ കാട്ടാന ചെരിഞ്ഞു. നാട്ടുകാരെ മുള്‍മുനയില്‍ നിർത്തിയ തണ്ണീർക്കൊമ്പനെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റി വനത്തിൽ തുറന്നു വിടാൻ ഇരിക്കെയാണ് തണ്ണീർക്കൊമ്പൻ ചെരിഞ്ഞത്.

ഇന്നലെ 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റിയത്. രാമപുരയിലെ ക്യാംപിലേക്കാണു തണ്ണീർക്കൊമ്ബനെ മാറ്റുന്നത്.

ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു.

തുടർന്നാണ് എലിഫന്റ് ആംബുലൻസില്‍ കയറ്റിയത്.ബൂസ്റ്റർ ഡോസില്‍ മയങ്ങിയ തണ്ണീർക്കൊമ്ബൻ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു.

രാത്രി വൈകിയും രക്ഷാദൗത്യം നീണ്ടു.വൈകീട്ട് അഞ്ചരയോടെയാണ് കാട്ടാനയ്ക്ക് നേരെ ആദ്യ മയക്കുവെടി വെക്കുന്നത്.

ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിൻഭാഗത്ത് ഇടത് കാലിന് മുകളിലായി വെടിയേറ്റത്.

പിന്നീട് രണ്ടുതവണ ബൂസ്റ്റർ ഡോസുകള്‍ നല്‍കി. 15ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാൻ പാകത്തില്‍ തുറസായ സ്ഥലത്ത് എത്തിച്ചത്.

മയക്കുവെടിയേറ്റ് ആന മയങ്ങിയെങ്കിലും അല്‍പദൂരം മുന്നോട് നീങ്ങിയിരുന്നു. ഇടയ്ക്ക് വെളിച്ചക്കുറവിനെത്തുടർന്ന് ദൗത്യം നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാംരഭിച്ചു.

വാഴത്തോട്ടത്തിന് സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താണ് കുങ്കികളെ തണ്ണീർക്കൊമ്ബ് സമീപം എത്തിച്ചത്.കുങ്കിയാനകളായ വിക്രം, സൂര്യ, സുരേന്ദ്രൻ എന്നിവയാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആനയെ മയക്കുവെടി വച്ച്‌ പിടികൂടാൻ ഉത്തരവിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *